പോറല്‍ പോലുമേല്‍ക്കില്ല, പൊന്നുപോലെ നോക്കാന്‍ ഞാനില്ലേ’; ശരീരം തളര്‍ത്തുന്ന അപൂര്‍വ രോഗം; ഒരു പോറൽ പോലും വീഴ്ത്താതെ, തന്റെ ഇണയെ നെഞ്ചോട്‌ ചേർത്ത് നല്ലപാതി

 പോറല്‍ പോലുമേല്‍ക്കില്ല, പൊന്നുപോലെ നോക്കാന്‍ ഞാനില്ലേ’; ശരീരം തളര്‍ത്തുന്ന അപൂര്‍വ രോഗം; ഒരു പോറൽ പോലും വീഴ്ത്താതെ, തന്റെ ഇണയെ നെഞ്ചോട്‌ ചേർത്ത് നല്ലപാതി

ശരീരത്തെ തളര്‍ത്തുന്ന വില്‍സണ്‍ ഡിസീസ് അപൂര്‍വ രോഗം കൊണ്ട് വിധി പരീക്ഷിക്കുമ്പോഴും പ്രിയതമന്റെ കരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ഹന്‍സയും പറയുന്നത് ഇതു പോലൊരു ജന്മസുകൃതത്തിന്റെ കഥ. തന്റെ സമ്പാദ്യം മുഴുവന്‍ വിറ്റും പ്രിയതമയ്ക്കായി ചികിത്സ നടത്തി, അവളെ പരിചരിക്കുന്ന നല്ലപാതിയുടേയുംഹന്‍സയുടേയും കഥ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ജിഎന്‍പിസിയിലാണ് പങ്കുവയ്ക്കപ്പെട്ടത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഹൻസ ലത്തീഫ് പ്രിയതമന്റെ കരങ്ങളിൽ സുരക്ഷിതം… വിത്സൻ ഡിസീസ് എന്ന അപൂ ർവ്വ രോഗം പിടിപെട്ടിട്ട് നീണ്ട 8വർഷം….

തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് ചികിത്സ നടത്തി…. ഇപ്പോൾ ജേഷ്ഠ സഹോദരന്റെ വീട്ടിൽ കഴിയുന്നു….നല്ലവരായ സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതത്തിലേക്ക് തിരികെ വരാൻ

ശ്രമിക്കുകയാണ് ഈ രണ്ട് കുഞ്ഞുങ്ങൾ അടങ്ങിയ കുടുംബം….

#ദാമ്പത്യം; അതിശ്രേഷ്ഠ ബന്ധം..ഇന്നത്തെ സമൂഹത്തിനു നൽകാവുന്ന നല്ലൊരു സന്ദേശം…..സ്വന്തം ഇണയ്ക്ക് അസുഖങ്ങൾ… ശരീരം തളർന്നു പോകൽ എന്നീ അവസ്ഥയിൽ ഇട്ടെറിഞ്ഞു പോകുന്ന ..കുറെ മനുഷ്യർ ഉണ്ട്…അവരുടെ കണ്ണ് തുറക്കാൻ കഴിയട്ടെ..

“പ്രാഥമികാവശ്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എത്ര മക്കള്‍ക്കു കഴിയും. അതിനു ജീവിത പങ്കാളി തന്നെ വേണം…..

“ഏറ്റവും ആഴമേറിയതും അനുഗ്രഹീതവുമായ ബന്ധമാണ് ദാമ്പത്യം. വളരെ പരിപാവനമായി കാത്തു സൂക്ഷിക്കേണ്ടതുമാണ്. പ്രതീക്ഷകളോടെ ആരംഭിക്കുന്ന പലരുടെയും ദാമ്പത്യം തകരുന്നത് ഈ ബന്ധത്തിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ്. മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലുമുള്ള ബന്ധത്തേക്കാള്‍ ശ്രേഷ്ഠവും ഉത്തമവുമാണ് ദാമ്പത്യം.

മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അമ്മയ്ക്കും മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അച്ഛനും പരിമിതികളുണ്ട്. എന്നാല്‍ പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരേ ഒരു ബന്ധം അത് ദാമ്പത്യമാണ്. കിടപ്പുരോഗിയായ ഒരു അച്ഛന്റെയോ അമ്മയുടെയോ ഇഷ്ടങ്ങള്‍ നിറവേറ്റാന്‍ മക്കള്‍ക്ക് കഴിഞ്ഞേക്കാം. പക്ഷേ പ്രാഥമികാവശ്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എത്ര മക്കള്‍ക്കു കഴിയും.

അതിനു ജീവിത പങ്കാളി തന്നെ വേണം.ഒരു വിധവയുടെയോ വിഭാര്യന്റെയോ ജീവിതാനുഭവത്തില്‍ നിന്നും എന്റെ ഭാര്യ/ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍ എന്ന ആത്മഗതം കേള്‍ക്കാം. ഈ ദൂരവസ്ഥ ഹൃദയഭേദകമാണ്. ..

ഈ അവസ്ഥയിൽ…ഒരു പോറൽ പോലും വീഴ്ത്താതെ…തന്റെ ഇണയെ..നെഞ്ചോട്‌ ചേർത്തു…എടുത്തുകൊണ്ട്…പ്രാഥമിക ആവശ്യങ്ങളും…എല്ലാം നടത്തി പരിചരിക്കുന്ന സ്നേഹനിധിയായ ഭർത്താവ്

ഇന്നത്തെ സമൂഹത്തിൽ. ..നൽകാവുന്ന ഒരു സന്ദേശം …

കടപ്പാട്