വീൽ ചെയറിൽ ഇരുന്ന് കണ്ണീരോടെ പാട്ടുപാടുന്ന ഒരു ദുരിതജീവിതം പേറുന്ന കൊച്ചുമിടുക്കി; സുരേഷ് ഗോപിക്കും ജയറാമിനൊപ്പവും ആകാശവാണിയിൽ നാടകങ്ങൾ; മലയാളികളുടെ വാനമ്പാടി ഗൗരികൃഷ്ണയുടെ യഥാര്‍ത്ഥ ജീവിതം

മലയാളികൾക്ക് ഇന്ന് ഗൗരി പ്രകാശ് കൃഷ്ണ അനുമോളാണ് . കല്ലിന്റെ കരൾ പിളർക്കും വിധം നൊന്തുപാടുന്ന ഒരു പാവം കുട്ടി . ഒട്ടേറെ ബാലതാരങ്ങൾ വന്നു പോയിട്ടുണ്ടെങ്കിലും ഇത്രയും വാത്സല്യത്തോടെ മിനിസ്ക്രീൻ പ്രേക്ഷകർ ഒരു കുട്ടിയെ സ്നേഹിച്ചിട്ടുണ്ടോ എന്നത് സംശയമാണ് . എന്നാൽ വാനമ്പാടി കഴിഞ്ഞാൽ പുതിയ സീരിയൽ ഏറ്റെടുക്കേണ്ട എന്ന നിലപാടിലാണ് അനുമോൾ .
അതേപ്പറ്റി അനു പറയുന്നത് ഇങ്ങനെ
സംഗീതവും പഠനവും മുന്നോട്ടു കൊണ്ടുപകാനാണ് താല്പര്യം .നല്ല സിനിമകൾ ചെയ്യാനും ആഗ്രഹമുണ്ട് .പഠിച്ച് വലുതായി സംഗീതവും അഭിനയവും കൈമുതലുള്ള ഒരു ടീച്ചർ ആവുക എന്നതാണ് എന്റെ സ്വപ്നം.
പ്രശസ്ത സംഗീതജ്ഞനും ഗിത്താറിസ്റ്റും ആയിരുന്ന പ്രകാശ് കൃഷ്ണയുടെയും പ്രശീലയുടെയും മകളായാണ് ഗൗരി പി കൃഷ്ണ അഥവാ ഗൗരി പ്രകാശ് കൃഷ്ണയുടെ ജനനം .ഏക സഹോദരനാണ് ഗൗരിയ്ക്ക് .ബാംഗ്ലൂരിൽ ആനിമേഷൻ പഠിക്കുന്ന ശങ്കർ .സംഗീത കുടുംബം ആയതിനാൽ തന്നെ പാട്ടിന്റെ ലോകത്താണ് ഗൗരി വളർന്നത് .
അതേപ്പറ്റി ഗൗരിയുടെ അമ്മ പറയുന്നത് ഇങ്ങനെയാണ്
ചെറുപ്പം മുതൽ തന്നെ അവൾ പാട്ടുകേൾക്കുമ്പോൾ ശ്രദ്ധിക്കുമായിരുന്നു .മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായത്തിൽ തന്നെ അവളുടെ അച്ഛൻ വീണ വായിക്കുമ്പോഴും പാട്ടു പാടുമ്പോഴും എല്ലാം അവൾ അതിൽ ശ്രദ്ധിച്ചിരുന്നു .പിന്നീട് ഒരു വയസ്സായപ്പോൾ മുതൽ അവൾ അക്ഷരങ്ങൾ അല്പം തെറ്റിയാലും ശ്രുതിയോട് കൂടിയ പാട്ടുപാടാൻ ശ്രമിക്കുമായിരുന്നു . അവൾക്ക് 3 വയസ്സ് ഉള്ളപ്പോൾ അദ്ദേഹം മൂകാംബികയിൽ എത്തി മകൾക്കായി വീണയുടെയും പാട്ടിന്റെയും ആദ്യ തന്ത്രികൾ മീട്ടി നൽകി.
പക്ഷേ അന്ന് മകളെ അനുഗ്രഹിച്ച് വിദ്യാരംഭം കുറിച്ച പിതാവിന് മകൾ താണ്ടിയ ഉയരങ്ങൾ കാണാൻ കഴിഞ്ഞില്ല . ആക്സിഡന്റ് രൂപത്തിൽ വന്ന വിധി തകർത്തു കളഞ്ഞത് ആ കുടുംബത്തിന്റെ നട്ടെല്ല് തന്നെയാണ് .ഒരുവേള തന്റെ പ്രിയതമന്റെ വിയോഗത്തിൽ ഉലഞ്ഞു പോയ പ്രശീല പക്ഷേ തന്റെ കുഞ്ഞു മക്കൾക്കായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.
പ്രകാശിന്റെ ആഗ്രഹം പോലെ അവർ മകളെ എൽകെജി മുതൽ പാട്ട് പഠിക്കാൻ വിട്ടു. അസാധ്യമായി പാടുന്ന കൊച്ചു ഗൗരി സ്കൂളിലെ താരമായി മാറി. അങ്ങനെ മൗണ്ട് കാർമൽ സ്കൂളിലെ മിടുക്കിയായ വിദ്യാർത്ഥിയെ തേടി മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരവസരം എത്തി. ഗൗരിയെ വീണ പഠിപ്പിച്ചിരുന്ന സനിൽ സാർ അമ്മയോട് നാടകഗാനം പാടാനായി മകളെ അനുവദിക്കുമോ എന്ന ചോദ്യം ചോദിച്ചു .
എന്നാൽ ഗൗരിയെ പോലും അതിശയിപ്പിച്ചുകൊണ്ട് അമ്മ യെസ് മൂളി .അതിനൊരു കാരണമുണ്ട് പ്രകാശ് പണ്ടേ പറയുമായിരുന്നത്രേ, ഏഴു വയസ്സാകുമ്പോൾ മകളെ പാടിപ്പിക്കണം എന്ന് .ഒരു നിയോഗം പോലെ അതിനായി വന്നുചേർന്ന അവസരം അമ്മ നഷ്ടമാക്കിയില്ല. അതിസുന്ദരമായി തന്നെ ആ ഗാനം ഗൗരി പാടി .രണ്ട് ദിവസം മാത്രം പ്രാക്ടീസിൽ ഇത്ര മനോഹരമായി പാട്ടു പാടിയ ആ പെൺകുട്ടി നാടക സംവിധായകനായിരുന്ന മീനമ്പലം സന്തോഷിന്റെ ഹൃദയം കവർന്നു .
അദ്ദേഹം ആ സ്റ്റുഡിയോയിൽ വെച്ച് തന്നെ അമ്മയോട് മകളെ നാടകത്തിൽ ഒരു വേഷം ചെയ്യാൻ അനുവദിക്കുമോ എന്ന് ചോദിച്ചു.അതിനും അമ്മ യെസ് പറഞ്ഞു . അങ്ങനെ വീൽ ചെയറിൽ ഇരുന്ന് കണ്ണീരോടെ പാട്ടുപാടുന്ന ഒരു ദുരിതജീവിതം പേറുന്ന കൊച്ചുമിടുക്കിയുടെ വേഷം ഗൗരി നാടക വേദിയിൽ യാതൊരു റീ ടെക്കും ഇല്ലാതെ അനശ്വരമാക്കി .
അക്ഷര കലയുടെ സ്നേഹ സ്വാന്തനം എന്ന ആ നാടകം പക്ഷേ ഗൗരിയുടെ ജീവിതത്തിൽ വഴിത്തിരിവായി . 2014 സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാർഡ് ഇക്കുറി ആ ആ ബാലിക സ്വന്തമാക്കി .വാർത്തകളും ഇന്റർവ്യൂകളും സ്കൂളിൽ സ്വീകരണങ്ങളും ഒക്കെയായി ഗൗരി ശ്രദ്ധിക്കപ്പെട്ടു .അന്ന് ഏഴ് വയസ്സുകാരിയുടെ കൗതുകത്തോടെ അത് ഏറ്റുവാങ്ങിയെങ്കിലും ഇന്ന് അതേ പറ്റി ഗൗരി പറയുന്നത് ഇങ്ങനെയാണ് .അന്ന് അവാർഡ് ഏറ്റു വാങ്ങുമ്പോൾ എത്ര വലിയ അവാർഡ് ആണ് താൻ ഏറ്റുവാങ്ങുന്നത് എന്നതുപോലും അറിവുണ്ടായിരുന്നില്ല
ഇപ്പോഴാണ് അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത് .അതുകൊണ്ടുതന്നെ സംഗീതം തുടരണമെന്നാണ് ആഗ്രഹം .എന്തായാലും ഗൗരിയുടെ കലാജീവിതം ആ അനുഭവത്തിൽ ഒതുങ്ങിയില്ല. കഴിവുറ്റ പ്രതിഭാ പിന്നെ എത്തുന്നത് റേഡിയോ നാടകത്തിന്റെ കളരിയിലാണ്. സുരേഷ് ഗോപിക്കും ജയറാമിനൊപ്പവും ഒക്കെ ആകാശവാണിയിൽ അവൾ നാടകങ്ങൾ ചെയ്തു.
ആ കാലഘട്ടത്തിൽ സിനിമയിൽ പാടാനും അവസരമുണ്ടായി. ഓവർടേക്ക് എന്ന ചിത്രത്തിൽ ഒരു ഗാനം .എന്തായാലും മൂകാംബിക ദേവിയെ സാക്ഷിയാക്കി ആദ്യമായി സ്വരങ്ങൾ പകർന്നുതന്ന അച്ഛൻ ഗൗരിക്ക് എന്നും ആദ്യ ഗുരുവാണ് .
ഇങ്ങനെ ഒരു പെൺകുട്ടി നഷ്ടപ്പെട്ട അച്ഛന്റെ സ്നേഹം കൊതിക്കുന്ന സംഗീതം പ്രാണനായ ഒരുവൾ 2017ൽ വാനമ്പാടി എന്ന സീരിയൽ പ്ലാൻ ചെയ്യുമ്പോൾ നിർമ്മാതാക്കളായ രഞ്ജിത്തിനും ചിപ്പിക്കും അനുമോൾ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഇതിലും നല്ലൊരു കഥാപാത്രമില്ല എന്നത് തന്നെ അത് സത്യമായി.