ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ഒരാള്‍ ! ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം

ഇന്ന് സെപ്റ്റംബർ 10 ആത്മഹത്യ പ്രതിരോധ ദിനം !
ലോകത്ത് ആത്മഹത്യ പ്രവണത വര്‍ധിച്ചു വരുന്നു. ഓരോ നാല്‍പ്പ്ത് സെക്കന്‍ഡിലും ഒരാള്‍ എന്ന രീതിയിലാണ് ലോകത്തെ ആത്മഹത്യാ നിരക്ക് എന്നാണ് ലോകാരാഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് . എന്നാല്‍ ആത്മഹത്യ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗം രാജ്യങ്ങളിലും നടക്കുന്നുമില്ല.
15 നും 29 നും ഇടയില്‍ പ്രായമുള്ളവരുടെ മരണത്തിന്‍റെ ഒരു പ്രധാന കാരണം ആത്മഹത്യയാണ്. 15 നും 19 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ പ്രധാന മരണകാരണവും ആത്മഹതത്യ തന്നെ ആണ്.
മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ക്രൂരതയ്ക്കിരയാകുന്നവര്‍, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
‘എല്ലാ മരണങ്ങളും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ദുഃഖം മാത്രമാണ് നല്‍കുന്നത്. വാക്കുകളില്‍ നിന്ന് തന്നെ ആത്മഹത്യാ പ്രവണതയുള്ളവരെ മനസിലാക്കാന്‍ കഴിയും.
ജീവിതം മടുത്തു, മുന്നോട്ട് പോകാന്‍ കഴിയില്ല, മരിച്ചേക്കാമെന്നാണ് കരുതുന്നത്. തുടങ്ങിയ വാക്കുകള്‍ ഇത്തരക്കാര്‍ പറഞ്ഞുകൊണ്ടിരിക്കും. അങ്ങിനെ ആരെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പ്രശ്നം എന്താണെന്ന് അടുത്തറിയാന്‍ ശ്രമിക്കണം. –
ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണുവേണ്ടത് എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന നിർദേശം.
ആത്മഹത്യ പ്രതിരോധിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്‍റെ ഭാഗമായി 2003 മുതലാണ് സെപ്റ്റംബര്‍ 10 ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചുതുടങ്ങിയത്.
ലോകാരോഗ്യ സംഘടനയും ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് സൂയിസൈഡ് പ്രിവന്‍റേഷനും (ഐഎഎസ്‍പി) സംയുക്തമായാണ് ആത്മഹത്യാ വിരുദ്ധദിനം ആചരിക്കുന്നത്.